2010, നവംബർ 23, ചൊവ്വാഴ്ച

പരിണാമം....

ബെല്ലടിച്ചു,
ഇതെന്റെ മരണമണി,
ആയയെത്തേണ്ട നേരമായി,
ഇത്തിരിപ്പാലുമായി,
അതിൽ ഞാനമ്മിഞ്ഞ തിരയണം,
പിന്നെ മെല്ലെ മറക്കണം...
പൊക്കിൾ കൊടി മുറിയുന്നിടം മുതൽ-
ഞാനമ്മയെ മറക്കണം..
വേദനകളിൽ ചെന്നിനായകം പുരട്ടി
ഞാനകലണം...
അച്ചനെന്നു വിളിക്കുന്ന നേരത്ത്
നാവിൽ പകുതി ഡാഡി വാങ്ങി-
ബാക്കി മമ്മിയും...
ഡേ കെയർ സെന്ററിൽ അമ്മയെത്തിരഞ്ഞു ഞാൻ,
ബേബി ഫുഡ്ഡിൽ സ്നേഹത്തിൻ മധുരവും.....
ഇരുളിലെ നിഴലുകൾക്കമ്മ പാപത്തിന്റെ-
നിറം ചേർത്തുവൊ?
അമ്മയെത്തിരഞ്ഞു ഞാനച്ചനെ കണ്ടതില്ല,
അച്ചനെത്തിരഞ്ഞമ്മയേയും....
എങ്കിലുമെനിക്കായ് കാത്തുനിൽ‌പ്പ-
തുണ്ടൊട്ടേറെകമ്പനികൾ!
ഞാനെൻ തലയെടുത്തു,
വെട്ടിപ്പൊളിച്ചതിൽ നിന്നെൻ തലച്ചോറ് മാന്തി-
സ്വപ്നങ്ങൾ തിരഞ്ഞു,
പ്രതീക്ഷകൾ തേടി,
എല്ലാത്തിനുമിടയിൽ അൽ‌പ്പം-
പരസ്യം മാത്രം....
ഒരു മൂകത,
ഇരുളിൽ നിശബ്ദതയായിട്ടല്ല,
സ്വപ്നങ്ങളുടെ ശവക്കല്ലറ പോലെ!
പ്രതീക്ഷകളുടെ വിളിക്കിപ്പുറം നിന്ന്
ഞാനെന്റെ അമ്പയക്കുന്നു!
തിരിച്ചു വരുമത്,
എന്നിട്ടെന്റെ നെഞ്ചിൽ കേറും,
അറ്റത്തു തൂങ്ങുമീ വാക്കുമായി....
“സമാധാനം തേടും ജനങ്ങളെ-
കടന്നുവന്നീടുക, സാന്ത്വനമായി-
നിനക്കേകാം ഞങ്ങൾ
സ്വസ്തതയിലേക്കൊരു പാത..
                                       സ്പോൻസേർഡ് ബൈ.....



നിയാസ്.പി.മുരളി...

1 അഭിപ്രായം:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ